തിരുവനന്തപുരം: അയിഷ പോറ്റിയുടേത് അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദൻ. കോണ്‍ഗ്രസിലേക്കു ചെക്കേറിയ അയിഷാ പോറ്റിയുടേത് അവസരവാദപരമായ നിലപാടാണ്. വർഗവഞ്ചനയുടെ നിലപാടാണത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നും വട്ടം എൽഎൽഎയുമായിരുന്നു അയിഷ പോറ്റി. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവുമാക്കിയപ്പോൾ അവിടേക്കു പോയിട്ടേയില്ല. അസുഖമാണെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ലോക്ഭവനു മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോവിന്ദൻ.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനുമായി സർക്കാർ ഒപ്പമുണ്ടാകുമെന്നും രാജ്യത്തു ചരിത്രം രചിച്ച് ഇടതുസർക്കാർ മൂന്നാംവട്ടത്തിലേക്കു പോകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.